കാലക്കോലങ്ങള്‍

കാലം  കൈകളാല്‍  എഴുതുന്ന  കവിതയില്‍  ,
മനുഷ്യനാം  നമ്മെ  എന്തു വിളിക്കും,
മുറിവുകള്‍  മാത്രം  ഓര്‍ക്കുവാന്‍  ഉള്ളപ്പോള്‍
ഒരിക്കലും  ഒരു  വാക്കില്‍ തീരുകില്ല …


കപട  തന്ത്രങ്ങള്‍  മെനയുന്ന മര്‍ത്യനു വേണ്ടി ,
ഒരുപാടു  താളുകള്‍  മാറ്റിവെച്ചേക്കാം ,
എങ്കിലും  എവിടെയോ  പറയുവാന്‍  മാത്രം ,
ഒരു  നുള്ളു നന്മകള്‍  ചോരിഞ്ഞൊരു  നാമം  ഉണ്ടാകാം ,


അന്ധത  നടിക്കുന്ന  അല്പരും ,
നല്‍കുവാന്‍  മടിക്കും  ധനികരും ,
കാലത്തെ  പഴി ചാരും ദീനനും ,
അന്ത്യമാം  വേളയില്‍  എല്ലാം  വെടിയുന്നു .


കാലം  വിതക്കും  നമ്കള്‍  കൊയ്യുവാന്‍ ,
പേരറിയാത്തവര്‍  തമ്മില്‍  അടിക്കുന്നു …
മുഖം,  മൂടി  എത്തും സോദരര്‍ ,
അമ്മതന്‍  രോദനം  കേള്‍ക്കാതെ  പോകുന്നു


ചിരിക്കുന്ന  കുഞ്ഞിന്‍  മുഖത്തുപോലും ,
കരുണ  തേടുന്നൊരു  കര്‍മ്മ  ദോഷം ,
ഇവിടെയൊരു  പരമമാം  സത്യം  അറിയുക ,
നാളെ  ഇവരോടു നിങ്ങളും  കൈനീട്ടും


നന്മ , ധര്‍മ്മം , സ്നേഹം  ഇവ എന്തെന്നു ആരായുന്നവര്‍  ,
വാക്കുകള്‍ക്കും  നികുതി  ചുമത്തുന്നവര്‍  ,
പോയ  വഴികള്‍  മറക്കുന്ന  ചക്രങ്ങള്‍ ,
വീണ  പാടുകള്‍  മായ്ക്കുവാന്‍  കാലത്തെ വിളിക്കുന്നു


വര്‍ണ്ണ  വെറിയന്മാര്‍ കലാപങ്ങള്‍  കൂട്ടുമ്പോള്‍ ,
അമ്മമാര്‍  കരയുന്നു  മക്കള്‍ക്കു വേണ്ടി ,
ഒരുകുന്ന മനസുമായി  അച്ചന്മാരും ,
ഇവരും  ഉണ്ടാകും  വരികളില്‍,  തീഷ്ണത  കൂട്ടുവാന്‍


കര്‍മ്മ  കാണ്ഡം  കഴിഞ്ഞില്ല  സോദരാ,
ഇനിയും  നടക്കണം  അധിക  ദൂരം,
വഴിവിളക്കുകള്‍  മങ്ങി , ഒന്നിരിക്കാം  ഇവിടെ, 
ഇനിയൊരു  കാലം  പുലരുവാന്‍ .